Saturday, 21 May 2011

നൂല്‍പ്പാലം

കൌമാരകാലത്തെ  അനുഭവങ്ങള്‍  ഓര്‍ക്കുക  എന്നത്  ...
എല്ലായ്പ്പോഴും  .എല്ലാവര്ക്കും  അത്  രസകരമായി  എന്ന്  വരില്ല  !
അത്തരത്തിലുള്ള  ഒരു  തിക്താനുഭവം മനസ്സില്‍  ഉണ്ടാക്കിയ  മുറിപ്പാടുകള്‍
ഇന്നും  അവശേഷിക്കുന്നു  ..
ഒരേ കാലത്ത്  ,ഹൈസ്കൂളില്‍  പഠിച്ചിരുന്ന  സമപ്രായക്കാരായ  ഞങ്ങളില്‍ 
ഒരാള്‍  പെട്ടെന്ന്  ക്ലാസ്സില്‍  വരാതായി...
ആഴ്ചകള്‍ക്ക് ശേഷം  പറഞ്ഞു കേട്ടു.. "ആ  കുട്ടിക്ക്  തലയ്ക്കു  സുഖമില്ല.."
മാസങ്ങള്‍ക്ക്  ശേഷം , വീടിനു മുന്നിലെ റോഡില്‍  കൂടി  നടക്കവേ ..
പെട്ടെന്ന് എതിരെ ഒറ്റയ്ക്ക്  നടന്നു  വരുന്നൂ  ..ആകുട്ടി ..
മുഷിഞ്ഞ  പാവാട ...കീറിയ  ബ്ലൌസ്  .കയ്യില്‍  ഒരു മരത്തിന്റെ  ചെറിയ ശിഖരം  .
എന്തൊക്കെയോ  തനിയെ സംസാരിച്ചു കൊണ്ട്   വളരെ വേഗത്തില്‍ ആണ്   വരവ്  ..
തൊട്ടു പുറകെ  വരുന്നവര്‍ ,അവള്‍ക്കു  പ്രാന്താണെന്നും, വീട്ടില്‍ നിന്നും  ഇറങ്ങി
ഓടിയതാണെന്നും വിളിച്ചു കൂവുന്നു .. അപ്പോഴേയ്ക്കും  ആ  കുട്ടി  അടുത്തെത്തിക്കഴിഞ്ഞു  !
എനിക്കല്‍പ്പം  പേടിതോന്നി ..പക്ഷെ , അടുത്ത  നിമിഷത്തില്‍ അവള്‍ എന്നെ പേരെടുത്ത്  വിളിച്ചു .
എന്റെ പേടി  എങ്ങോ പോയി ഒളിച്ചു  ..ഞങ്ങള്‍ പഴയത് പോലെ ..കൂട്ടുകാരെ പോലെ അല്‍പ നേരം
സംസാരിച്ചു.. പെട്ടെന്ന് തന്നെ അവള്‍ സ്പീഡില്‍  മുന്പോട്ട് നടന്നു..
മാസങ്ങള്‍ കഴിഞ്ഞു.. ഇതിനീടയില്‍  മുതിര്‍ന്നവര്‍ ആ കുട്ടിയുടെ രോഗത്തെ പറ്റി പലതും പറയുന്നത് കേട്ടു.അതില്‍   ചിലതൊക്കെ ആ പ്രായത്തില്‍  മനസ്സിലാക്കാന്‍  പറ്റാത്തതായിരുന്നു..
പിന്നീടു ഒരിക്കല്‍ കൂടി അതെ റോഡില്‍ അവളെ  കണ്ടു.. കീറി പറിഞ്ഞ ഒറ്റമുണ്ട്  ധരിച്ചു 
കാലില്‍ കയര്‍  കെട്ടി വെച്ച് കാണുന്ന  ആണുങ്ങളെയൊക്കെ  തെറി വിളിച്ചു ,കളിയാക്ക് ന്നവരെയും
കല്ലെറിയുന്നവരെയും ഒക്കെ  തുണി  പൊക്കി കാണിച്ചു , ഓടുകയുമല്ലാ ..നടക്കുകയുമല്ല  എന്ന  പരുവത്തില്‍. മുന്നോട്ട്  .
.അത്ഭുതം  എന്ന്  പറയട്ടെ ..ഇത്തവണയും  എന്നെയും എന്റെ കൂടെ ഉണ്ടായിരുന്ന ഞങ്ങളുടെ  ഒരു  കുട്ടുകാരിയെയും  ദൃഷ്ടിയില്‍ പെട്ട മാത്രയില്‍  തന്നെ അവള്‍ പേരെടുത്ത്
വിളിച്ചു....ഒന്നും മിണ്ടാനാകാതെ  ,ചലിക്കാനാവാതെ  ഞങ്ങള്‍  ..
മനസ്സില്‍ മുറിവായി അവള്‍ നില്‍ക്കെ ,  കാലം ,വര്‍ഷങ്ങള്‍  ആയി മാറി...

 തൊഴില്‍  സംബന്ധമായ ഒരു  പരിശീലനത്തിനായി   .ഒരുനാള്‍ ഞാന്‍ ആശുപത്രിയിലെ ഒരു വെളിച്ചം
കുറഞ്ഞ മുറിയില്‍ നില്‍ക്കെ .......മുന്നില്‍ വെള്ള കോട്ടിട്ട  ഡോക്ടര്‍ ........
ആശുപത്രിയിലെ ഏതാനും ജോലിക്കാര്‍  ചേര്‍ന്നു ഒരു കട്ടിയുള്ള ബെഡ്  ഷീറ്റിന്റെ 
നാല് മൂലയില്‍ പിടിച്ചു പൊക്കി കൊണ്ട് വന്ന രോഗിയെ ഡോക്ടറുടെ  മുന്നിലെ
കട്ടിലില്‍ ഷീറ്റ്‌ സഹിതം  കിടത്തി . വായില്‍ റബ്ബര്‍ കൊണ്ട് ഉണ്ടാക്കിയ വട്ടത്തില്ലുള്ള 
ഒരു  സാധനം  രണ്ടു  വരി പല്ലുകള്‍ക്കിടയില്‍ വച്ചു. രണ്ടു കാലിലും കൈകളിലും 
ആശുപത്രിയിലെ കിങ്കരന്മാര്‍  സര്‍വശക്തിയും  എടുത്ത്  അമര്ത്തി  പിടിച്ചു .
ശേഷം ഡോക്ടര്‍ എന്തോ ചെയ്തു..പിന്നെ ഒരു ബട്ടണ്‍  ഞെക്കി !!!!!!!!!
പ്രകമ്പനം  കൊള്ളുന്ന രോഗിയുടെ  ശരീരം  ..!! നോക്കിനില്‍ക്കെ വളരെ പെട്ടെന്നു   ആ  പ്രകമ്പനങ്ങള്‍  അവസാനിച്ചു
ഒട്ടും താമസിയാതെ , അതെ ഷീറ്റില്‍ ആ രോഗിയെ ഇറക്കി കിടത്തി ..
ആ കിടപ്പില്‍  മാത്രമാണ് രോഗിയുടെ മുഖം എനിക്കഭിമുഖമായി വന്നത് ..
തിരിച്ചറിയാന്‍ പറ്റാത്ത വിധം മാറിപ്പോയിരുന്ന ആമുഖത്തെ  കണ്ണുകള്‍ എന്നെ നോക്കി
എന്തോ പറഞ്ഞോ ? ശബ്ദം പുറത്ത്  കൊണ്ടുവരാന്‍ പറ്റാത്ത വിധം അവള്‍ അവശ ആയിരുന്നു !
വര്‍ഷങ്ങളുടെ ഇടവേളയില്‍ ഞാന്‍ അവളെ മറന്നോ  എന്നോ  മറ്റോ ആണോ  ..ചോദിച്ചത്  ..?
ഒരിക്കലും  ഉണങ്ങാത്ത  മുറിപ്പാടുകള്‍ എന്റെ മനസ്സില്‍  സൃഷ്ട്ടിച്ചുകൊണ്ട്  അവള്‍
 എങ്ങോട്ടോ  പോയി ....പക്ഷെ മറഞ്ഞില്ല....
ശേഷം  പിന്നീടു  എഴുതാം  അല്ലെ ... ജെയിന്‍  ...അതായിരുന്നു  അവളുടെ  പേര്..
 

No comments:

Post a Comment